Kerala
തിരുവനന്തപുരം: സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നു. സ്ത്രീകള്‍ കേരളത്തില്‍ എവിടെവച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്ക്കുന്നതില് ഒരു സംസ്ഥാനമാണ് കേരളമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍. സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ എന്നും അദ്ദേഹം പരിഹസിച്ചു.
Kerala
കണ്ണൂർ: കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുന്ന പരിപാടിയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപി യാത്ര ചെയ്യുന്ന അതേ വഴിയിലൂടെയാണ് സിപിഎം യാത്ര ചെയ്യുന്നത്. ഈ വർഗീയ വാദത്തെ പൊളിച്ചു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നു. എന്ത് സന്ദേശമാണ് സിപിഎം കൊടുക്കാൻ ആഗ്രഹിക്കുന്നത്. ആരു വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും. അതിന്റെ പേരിൽ എന്തു നഷ്ടം വന്നാലും സഹിക്കും. മതേതര മൂല്യങ്ങളെ താത്കാലിക ലാഭത്തിന് വേണ്ടി വിറ്റ് കാശാക്കില്ല.
മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ഒരു മന്ത്രി കോൾമയിർ കൊള്ളുകയാണ്. യുഡിഎഫ് ഭരണകാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സിപിഎമ്മിന്റെ പ്രചാരണം. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നും സതീശൻ പറഞ്ഞു.
അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടിപ്പോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ സർക്കാരിനോട് ചോദിച്ചു. പത്താം വർഷത്തിൽ പെട്ടന്ന് എവിടുന്നാണ് അയ്യപ്പഭക്തി ഉണ്ടായത് ? കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്താൻ തയാറാകുമോ ? നാമജപ ഘോഷയാത്രകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ ? പത്താമത്തെ വർഷം തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
എൻഎസ്എസുമായോ എസ്എൻഡിപിയുമോ യാതൊരു തർക്കവുമില്ല. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസുമായി യാതൊരു തെറ്റിദ്ധാരണയുമില്ല. എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾക്ക് എന്തു തീരുമാനവും എടുക്കാം. അതിൽ പരാതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു സമുദായ സംഘടനകളോടും ഭിന്നതയും പിണക്കവുമില്ല. എല്ലാവരോടും ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് പോയത് അവരുടെ തീരുമാനം. അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നു. സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടുമാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
നാമജപഘോഷയാത്രക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചോ? യുവതി പ്രവേശനത്തിന് അനുകുലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചോ എന്നും വി.ഡി. സതീശന് ചോദിച്ചു.
അയ്യപ്പസംഗമത്തിന്റെ പരസ്യ ബോര്‍ഡുകളില്‍ അയ്യപ്പന്റെ ഫോട്ടോയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി.എന്‍. വാസവന്റെയും ഫോട്ടോകളാണ് പരസ്യബോര്‍ഡുകളില്‍ നിറഞ്ഞുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സിപിഎം പരിശോധിക്കട്ടെയെന്ന് വി.ഡി. സതീശൻ പറഞ്ഞു.
നേരത്തെ അപവാദ പ്രചരണങ്ങൾക്ക് പിന്നിൽ യുഡിഎഫും കോൺഗ്രസുമാണെന്ന് കെ.ജെ. ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയാതെ ഇത്തരമൊരു പ്രചരണം നടക്കില്ലെന്നും ഷൈൻ വ്യക്തമാക്കിയിരുന്നു.
നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ലെന്ന് സതീശൻ പറഞ്ഞു.
ആരെന്ത് ചെയ്താലും, ഏത് പാർട്ടിക്കാരൻ ചെയ്താലും തന്റെ വീട്ടിലേക്ക് കാളയും കോഴിയുമായി എന്തിനാണ് പ്രകടനം നടത്തുന്നതെന്നും അദേഹം ചോദിച്ചു.
കോൺഗ്രസുകാർക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ല. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണമുണ്ടാകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം അപകടകരമായ രീതിയിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുന്നു. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. എന്നിട്ടും നമ്പർ വൺ കേരളം എന്ന് പറയുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ വിമർശിച്ചു.
മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട ആരോഗ്യസംവിധാനം, ശിശുമരണ നിരക്ക് കുറച്ചതുൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ കേരളത്തിനുണ്ട്. പക്ഷേ, ഇതെല്ലാം കഴിഞ്ഞ കുറേ വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്. കേരളം പത്തിരുപത്തഞ്ച് വർഷം പിന്നിലേക്ക് പോവുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീൻ പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല.
ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെ.കെ. ശൈലജയെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചത്. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്നും ഷംസുദീന്‍ ചോദിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനു പോലും രക്ഷയില്ലെന്നും പോലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് കഴിയുന്നില്ല. ബോധവത്കരണം നടത്താൻ പോലും ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ തിരുവോണനാളിലും പ്രതിഷേധം തുടരാൻ കോണ്‍ഗ്രസ്. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തൃശൂർ ഡിഐജി ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.
അതേസമയം, മർദനമേറ്റ സുജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നെത്തും. കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രതികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് സതീശൻ ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും അത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് കസ്റ്റഡിയിൽ നിന്നുണ്ടായത് ക്രൂരമര്‍ദനമാണെന്നും സതീശൻ പറഞ്ഞു. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കണം. കേസിൽ പോലീസുകാരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു. കേരളത്തിലേത് നാണംകെട്ട പോലീസ് സേനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശരിയാണ്. കൂട്ടായ തീരുമാനമാണ് എടുത്തത്. ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ഇടതിൽ ആക്രമണം നടക്കുന്നു. എന്നാൽ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Kerala
ഇടുക്കി: കേരളത്തെ ഞെട്ടിക്കുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്നും സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
"സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്. കഥകൾ വരട്ടെ, വരുന്നതിൽ ഞങ്ങൾക്ക് എന്താണ് ഭയമുള്ളത്. പറയുന്നതല്ലാതെ വരുന്നില്ലല്ലോ. പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ. അതിനെയൊക്കെ അഭിമുഖീകരിക്കാൻ യാതൊരു പ്രയാസവുമില്ല. ഞങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നത്'- എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവയ്പ്പിക്കും എന്നായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും 24 മണിക്കൂർ മുമ്പ് ശക്തമായി പറഞ്ഞിരുന്നത്. എന്നാൽ താൻ രാജിവയ്ക്കുകയാണെങ്കിൽ മറ്റു പല ആളുകളുടേയും മുഴുവൻ കഥകളും പുറത്തു പറയേണ്ടി വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് രാജി വേണ്ട എന്ന് തീരുമാനിച്ചത്. കേസ് വന്നിട്ടാണ് രാജിവയ്ക്കേണ്ടതെങ്കിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു.
മുകേഷ് എംഎൽഎയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. മുകേഷ് രാജി വയ്ക്കേണ്ടതില്ല. അത് കേസിന്റെ വിധി വരുമ്പോൾ പറയാം. എന്നാൽ രാഹുലിന്റെ കാര്യം അങ്ങനെ അല്ല. ഓരോ സ്ത്രീകളും വന്ന് പറയുകയാണ്. അത് ആരോപണങ്ങളല്ല, തെളിവാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ'- സതീശൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ'- എന്നാണ് സതീശന് പറഞ്ഞത്.
സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കന്മാര്ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവച്ചു.
രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. ബലാത്സംഗ കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും സതീശന് പറഞ്ഞു.
ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്നും സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാജേഷ് കൃഷ്ണ 'അവതാര'മാണെന്നും പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയ ആളാണെന്നും സതീശന് പറഞ്ഞു.
കത്തുവിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കൾ ഒഴിഞ്ഞു മാറുകയാണ്. രാജേഷിനും നേതാക്കള്‍ക്കും സുഹൃദ്ബന്ധമാകാം, സംശയകരമായ ഇടപാടുകളാണ് പ്രശ്നം. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരന് ആണോയെന്ന സംശയവും സതീശൻ ഉന്നയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടുമില്ല. നേതാക്കളില്‍ തോമസ് ഐസക് മാത്രമാണ് എതിര്ത്തിരിക്കുന്നതെന്നും അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണമില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും അദ്ദേഹം ചോദിച്ചു.
Kerala
കോട്ടയം: കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് മരിച്ചതില്‍ എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകള്‍ക്കും സ്കൂള്‍ മാനേജ്മെന്റിനും മരണത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂളില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ അപകടം ഉണ്ടാകില്ലായിരുന്നു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിംഗ് നടത്തുകയാണ് വേണ്ടത്. വയനാട്ടിലെ സ്കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്.
ആശുപത്രിയിലും ഇത്തരം ഓഡിറ്റിംഗ് വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തില്‍ കുറ്റം കുട്ടിയുടെമേല്‍ ചാരാനാണ് അധികൃതരും സര്‍ക്കാരും ശ്രമിക്കുന്നത്. കുട്ടിയാണ് കുറ്റവാളി എന്ന മട്ടില്‍ സംസാരിച്ച മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: ക്രിമിനൽസംഘത്തെ സംസ്ഥാനവ്യാപകമായി അഴിച്ചുവിട്ട് സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി വിജയന്റെ പോലീസിനെതിരേയാണു കാസർഗോഡ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്.
മണ്ണാർക്കാട് അഷറഫിനെതിരേയും മാധ്യമപ്രവർത്തകൻ സി. ദാവൂദിനെതിരേയും സിപിഎം നേതാവ് പി.കെ. ശശിക്കെതിരേയും കൈവെട്ടുമുദ്രാവാക്യം വിളിച്ചു. ഇതായിരുന്നു അവസാനകാലത്തു ബംഗാളിലെ സ്ഥിതിയും. ബംഗാളിലെ അവസ്ഥയുടെ തുടക്കമാണു കേരളത്തിൽ സിപിഎമ്മും കാട്ടുന്നതെന്നും സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ സർക്കാർ കുളംതോണ്ടി. ആരോഗ്യരംഗം വെന്റിലേറ്ററിലായി. പി.ജെ. കുര്യനെപ്പോലെ മുതിർന്ന നേതാവ് യൂത്ത് കോണ്‍ഗ്രസ് കൂടുതൽ നന്നാകണമെന്നു പറഞ്ഞാൽ നിങ്ങളെന്തിനാണു വലിയ വാർത്തയാക്കുന്നതെന്നും സതീശൻ ചോദിച്ചു. പാലക്കാട്ടും നിലന്പൂരിലുമൊക്കെ വാർത്തകളുണ്ടാക്കി രാത്രിവരെ ചർച്ചചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. മാധ്യമങ്ങൾക്കുചുറ്റുമല്ല ലോകം കറങ്ങുന്നത്.
എസ്എഫ്ഐ ആഭാസസമരമാണു നടത്തുന്നത്. ഗവർണർക്കെതിരേ സമരത്തിന് എന്തിനാണു സർവകലാശാലയിലേക്കു പോയതും വിദ്യാർഥികളെയും ജീവനക്കാരെയും തല്ലിയതും? എല്ലാ ആർഎസ്എസുകാരെയും രാജ്യസഭയിലെത്തിക്കുകയാണു ബിജെപി. രാജ്യത്ത് ഇതുവരെയില്ലാത്തവിധം ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും കേരളത്തിൽ ആട്ടിൻതോലിട്ട ചെന്നായയായി ബിജെപി മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണർക്കെതിരേ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ വേണമെന്നും യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ കേരളത്തിൽ ഓടില്ലെന്നും സതീശൻ പറഞ്ഞു.
സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയത്. ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർഥികളെയും മർദിക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
Kerala
ചാലക്കുടി: സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്നതു നാഗ്പുരിലെ ആർഎസ്എസ് കേന്ദ്രമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചാലക്കുടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിലും പിന്നീടു നടന്ന തെരഞ്ഞെടുപ്പിലും സിപിഎം-ആർഎസ്എസ് ബന്ധമുണ്ടായിരുന്നു.
ഒരു ബന്ധവും ഇല്ലെങ്കിൽ ഇഎംഎസും ജ്യോതിബസുവും എൽ.കെ. അഡ്വാനിയും വാജ്പേയിയും രാജീവ്ഗാന്ധിക്കെതിരേ 89ൽ എന്തിനാണ് പ്രചാരണം നടത്തിയത്? 89ൽ ജനതാ പാർട്ടിയല്ല ബിജെപിയാണ്. 84ൽ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ വളർത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കാൻ ഇടതുപക്ഷം കൂട്ടുനിന്നിട്ടുണ്ട്.
സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവച്ചത്, സാമ്രാജ്യത്വ മനോഭാവവും പാരാമിലിട്ടറി ഫോഴ്സുമായ ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ്.
കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ബിജെപിയുമായി കൂട്ടുകൂടിയത് ഒടുക്കത്തെ പോക്കാണെന്നാണ് മൊഹിത് സെൻ പറഞ്ഞത്. രണ്ടുകാലിൽ എഴുന്നേറ്റുനിൽക്കാൻ കഴിയാത്ത പാർട്ടികളായി സിപിഐയും സിപിഎമ്മും മാറിയെന്നും സതീശൻ പറഞ്ഞു.
പതിനയ്യായിരം വോട്ടിനും മീതെയുള്ള ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് നിലന്പൂരിൽ തെരഞ്ഞെടുക്കപ്പെടുമെന്നും സ്വതന്ത്ര സ്ഥാനാർഥി യുഡിഎഫിനെ ബാധിക്കില്ലെന്നും സതീശൻ പറഞ്